വി.കുർബാനയിൽ കൂദാശാഭാഗം ആരംഭിക്കുമ്പോൾ ശോശപ്പാ
ചുരുട്ടി കാസായ്ക്കും പീലാസായ്ക്കും ചുറ്റുമായിവയ്ക്കുന്നു. ഇവിടെ ശോശപ്പാ ഈശോ മിശീഹായുടെ തലയിൽകെട്ടിയിരിക്കുന്ന തൂവാലയായി മാറുകയാണ്. വിശുദ്ധയോഹന്നാന്റെ സുവിശേഷത്തിൽ ഈ വസ്തുതരേഖപ്പെ
ടുത്തിട്ടുണ്ട്.
വിശുദ്ധകുർബാനയിൽ. ഉപയോഗിക്കുന്ന ശോശപ്പ അതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം ഈശോ മിശിഹായുടെ കബറിടത്തിന്റെമൂടിയുടെ പ്രതീകമാണ്. സഭാപിതാക്കന്മാരുടെവ്യാഖ്യാനങ്ങൾ പഠിച്ച്ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെപ്രതീകാത്മകത മനസിലാക്കിയിട്ടുള്ളവർക്ക്ഒരിക്കലും ഇത് ഒഴിവാക്കാൻ സാധിക്കുകയില്ല. പള്ളിയിൽ മരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് നടത്തുന്ന അവസരങ്ങളിൽശോശപ്പ വിരിച്ചിടാറുണ്ടല്ലോ. സിമിത്തേരിയിൽ
അഥവാകല്ലറയിൽ ഒപ്പീസ്‌നടത്തുമ്പോൾ അങ്ങനെ ചെയ്യാറുമില്ല. സിമിത്തേരിയിലെ കല്ലറയെ പ്രതീകാത്മകമായിപള്ളിയിലേയ്ക്ക് മാറ്റുന്നതിനാണിങ്ങനെചെയ്യുന്നത്.
വി.കുർബാനയിൽ കൂദാശാഭാഗംആരംഭിക്കുമ്പോൾ ശോശപ്പാ ചുരുട്ടികാസായ്ക്കും പീലാസായ്ക്കും ചുറ്റുമായിവയ്ക്കുന്നു. ഇവിടെ ശോശപ്പാ ഈശോ മിശീഹായുടെ
തലയിൽകെട്ടിയിരിക്കുന്ന തൂവാലയായിമാറുകയാണ്. വിശുദ്ധ യോഹന്നാന്റെ
സുവിശേഷത്തിൽഈ വസ്തുതരേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് അയാളുടെ പിന്നാലെ വന്ന കേപ്പാ ശവകുടീരത്തിൽ കടന്നു. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടിയല്ലാതെ തനിയേ ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അദ്ദേഹം കണ്ടു.
മറ്റേ ശിഷ്യനും അകത്തു കടക്കുകയുംകണ്ടു വിശ്വസിക്കുകയും ചെയ്തു. (20: 78) ഈശോമിശിഹായുടെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നതിനു പ്രേരിപ്പിച്ച ഒരടയാളമായിട്ടാണ് ചുരുട്ടി വച്ചിരിക്കുന്ന തൂവാല സുവിശേഷകൻ കണക്കാക്കുന്നത്. അതും നേരിൽ കണ്ടു വിശ്വസിച്ച സുവിശേഷകൻതന്നെ.
നമ്മുടെ കുർബാനയിൽ ചുരുട്ടി വച്ചിരിക്കുന്ന ശോശപ്പായും ഇതേ വിശ്വാസപ്രഖ്യാപന
ത്തിന്റെ പ്രതീകമാണ്. ഉത്ഥിതനായ മിശിഹായുടെ ദിവ്യരഹസ്യങ്ങളാണ് ഇവിടെ പരികർമ്മം ചെയ്യപ്പെടുന്നത് എന്ന് ഈ കർമ്മം സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. കൂടാതെ റാസക്രമത്തിൽ കുമ്പിടീൽ കർമ്മം നടത്തുവാൻ ബലിപീഠത്തെ സൂചിപ്പിച്ചു കൊണ്ടുള്ള വലിയ ശോശപ്പാ ഉപയോഗിക്കുന്നു. ഒപ്പീസിനും ഇതുപോലെതന്നെ മരിച്ച ആളുടെ കബറിടത്തെ സൂചിപ്പിച്ചുകൊണ്ട് വലിയ ശോശപ്പകൾ ഉപയോഗിക്കുന്നു. വിശുദ്ധകുർബാനയുടെ അവസാനത്തിലെത്തുമ്പോൾ ദിവ്യരഹസ്യങ്ങൾക്കു ചുറ്റുമായിചുരുട്ടിവച്ചിരുന്നശോശപ്പ നിവർത്തിവയ്ക്കുന്നുണ്ട്. ദിവ്യരഹസ്യങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വിശ്വാസികൾ വന്നു സ്വീകരിക്കുന്നതിനുള്ള സമയമായി എന്നു പ്രഖ്യാപിക്കുന്ന ഒരു കർമ്മമായി ഇതിനെ മനസിലാക്കാം.ഇങ്ങനെ പലവിധ പ്രതീകാത്മകതയുള്ള തിരുവസ്ത്രമാണ്ശോശപ്പ.
മലങ്കര സഭയിലെ കുർബാനക്രമത്തിൽ ശോശപ്പ ആഘോഷം എന്ന ഒരു കർമ്മമുണ്ട്. ഈ അവസരത്തിൽ കാർമ്മികൻ രഹസ്യത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ ശോശപ്പായുടെ പ്രതീകാത്മകത മുഴുവൻ അടങ്ങിയിട്ടുണ്ട്. ‘ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കുവേണ്ടി പന്ത്രണ്ട് നദികൾ ഒഴുക്കിക്കൊടുത്ത തീക്കനൽ പാറനീയാകുന്നു. ഞങ്ങളുടെ രക്ഷകന്റെ കബറിങ്കൽ വയ്ക്കപ്പെട്ട ആ തീക്കനൽ പാറയും നീ തന്നെയാകുന്നു. ‘ദാഹിച്ചു വലഞ്ഞ ഇസ്രായേൽ ജനത്തിനു ജീവന്റെ പാറ പിളർന്നു വെള്ളം നൽകി അവരുടെ ജീവൻ പരിരക്ഷിച്ച കഥ നാം പുറപ്പാടിന്റെ പുസ്തകത്തിൽ(17: 17) വായിക്കുന്നുണ്ട്. ഒരിക്കലും മരിക്കാനിടയില്ലാത്ത വിധത്തിൽ ജീവന്റെ ജലം നല്കിയ മിശിഹായുടെ ആദിരൂപമായി ഇതിനെ വ്യാഖ്യാനി ക്കാറുണ്ടല്ലോ. അതുകൊണ്ടാണ് ആ പാറയുടേയും ജീവന്റെ ജലം നൽകിക്കൊണ്ട് മിശിഹാ ഉയർത്തെണീറ്റ കല്ലറയുടെ മൂടിയായ പാറയുടേയും പ്രതീകമായി ശോശപ്പയെ എടുത്തു കാണിക്കുന്നത്.