സാത്താൻസേവാ സംഘം കേരളത്തിൽ പിടിമുറുക്കുന്നു

0
648

കൊല്ലം നഗരത്തിലെ ഐ. സി. എസ്. എസ് സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാർത്ഥി പൈശാചിക ആരാധന സംഘത്തിന്റെ കെണിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരി ഴയ്ക്ക്. സാമൂഹിക മാധ്യമം വഴി ‘ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ’മെന്ന ഗ്രൂപ്പിൽ അംഗമായ വിദ്യാർത്ഥിജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്കാണ് ഇരയായത്. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസലിങ്ങിലാണ് വിവരങ്ങൾ പുറത്തുവന്നത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗി ച്ചിരുന്നത്. നവമാധ്യമത്തിലെ സാത്താൻ ആരാധന സംഘത്തിന്റെ ഗ്രൂപ്പിൽ ചേർന്ന കുട്ടിക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതി നായിരം യു.എസ് ഡോളറുമായിരുന്നു പൈശാചിക ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിന്നത്.
രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻ വഴി അടച്ചു ഇതിൽ ചേർന്ന വിദ്യാർ ത്ഥിയെ ലക്ഷ്യംവെച്ചു വലിയ കെണികളായിരിന്നു ഉണ്ടായത്. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക് തുടരെ സന്ദേശങ്ങൾ വരികയായിരിന്നു. ഇതിനിടെ സാത്താൻ സംഘത്തിന്റെ ആവശ്യപ്രകാരം ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്.
രാത്രി ഉറക്കമിളച്ചു ചെയ്യേണ്ട പൈശാചിക പ്രാർത്ഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയതായും വെളിപ്പെടുത്തലുണ്ട്. ഇതിനിടെ അർധരാത്രിക്കുശേഷം വിജനമായ സ്ഥലത്ത് നടക്കാൻ അടക്കം നിഗൂഡമായ നിരവധി നിർദ്ദേശങ്ങൾ സാത്താൻ സംഘത്തിൽ നിന്ന് ലഭിച്ചു. ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരി ചയപ്പെ ടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി.
കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു രണ്ടാമത്തെ പരീക്ഷണം. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തതായി നടന്നത്. ഇതിനെല്ലാം കുട്ടി ഇരയായി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. വിദേശത്ത് ഇന്റേൺഷിപ്പിനു വേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തണമെന്നും നിർദേശം വന്നു.
കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. കുട്ടിക്ക് മാതാപിതാക്കൾ മൊബൈൽ നിഷേധിച്ചെ
ങ്കിലും വീട്ടുകാർ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി.
വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാത സംഘത്തിന്റെ അക്കൗണ്ട് നമ്പറിൽ അയച്ചുകൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. വധഭീഷണി ലഭിച്ചതോടെയാണ് വിഷയം പുറംലോകത്തെത്തുന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പോലീസ് കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്. മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും നമ്പറുകളും അടക്കം സാത്താൻ സംഘത്തിന്റെ കെണിയിലായതിനാൽ വലിയ ഭീഷണിയാണ് കുടുംബം നേരിടുന്നത്. വിദ്യാർത്ഥിയെ വിളിച്ചുകൊണ്ടിരിന്ന നമ്പർ സ്വിച്ച് ഓഫ് ആണെങ്കിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് സാത്താൻ സേവസംഘം സജീവമാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരിന്നു. കഴിഞ്ഞ വർഷം താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള ചെമ്പുകടവ് പള്ളിയിൽ നിന്ന്! വിശുദ്ധ കുർബാന സ്വീകരണ സമയത്ത് തിരുവോസ്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരിന്നു. അന്നുവിശ്വാസികൾ പിടികൂടിയ സംഘത്തിലെ അംഗങ്ങൾ കോളേജ് വിദ്യാർത്ഥികളായിരിന്നു.