ചോദ്യം:യ ഈശോ അല്ലങ്കിൽ യേശു എന്നാണല്ലോ നമ്മൾ കാലങ്ങളായി നമ്മുടെ കർത്താവിനെ വിളിച്ചു പോരുന്നത്. എന്നാൽ അടുത്ത നാളുകളിലായി ചില കരിസ്മാറ്റിക് ധ്യാനങ്ങളിലും മറ്റും ‘യഹോഷ്വാ’ എന്ന ഹിബ്രു പദമാണ് ഈശോയുടെ ശരിയായ പേര് എന്നും
അതിനാൽ എല്ലാവരും അപ്രകാരം വിളി
ക്കണം എന്നും പ്രസംഗിച്ചു കേൾക്കുന്നു. ഇത് എത്രമാത്രം ശരിയാണ്?
ഉത്തരം:ഈശോഎന്നനാമംമാർത്തോമ്മാനസ്രാണികൾക്ക് ഏറ്റവും ഹൃദ്യമായഒന്നാണല്ലോ മാതാപിതാക്കൾ കുഞ്ഞു
ങ്ങളുടെ ചെവിയിൽ ആദ്യം ചൊല്ലിക്കൊടുക്കുന്ന നാമവും ഇതുതന്നെ. ഈ പരിശുദ്ധ നാമത്തിനുപോലും ഇന്നു വ്യതിയാനം വന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. ഈശോയും മാതാവും യൗസേപ്പ് പിതാവുമൊക്കെ സംസാരിച്ചിരുന്ന അറമായ
അഥവാ സുറിയാനി ഭാഷയിലുള്ള നാമമാണ് ‘ഈശോ’. ശാസ്ത്രീയവിധിപ്രകാരം വ്യക്തികളുടെയും സ്ഥലങ്ങളുടെയും മറ്റും നാമങ്ങൾ മൂലഭാഷയിലെ സ്വര
ത്തിൽ തന്നെ മറ്റു ഭാഷകളിലും ഉച്ചരിക്കേണ്ടതാണല്ലോ. അശാസ്ത്രീയമായ ഉച്ചാരണരീതിയിലേക്ക് വളരെയധികം പേർ മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രസക്തി മനസ്സിലാകുന്നില്ല. യേശു എന്ന പ്രയോഗം പുതുമയും നവീകരണവുമൊക്കെയായി തെറ്റിദ്ധരിക്കുന്നതുകൊണ്ടായിരിക്കുമോ?
‘ഈശോ’ എന്ന സുറിയാനി നാമംഗ്രീക്കിലെത്തിയപ്പോൾ ‘യേസൂസ്’ ആയിപ്പോയി. അവിടെനിന്നും ലത്തീനിലും ഇംഗ്ലീഷിലുമൊക്കെ എത്തി. ആ വഴികളിൽ മലയാളത്തിലെത്തിയപ്പോഴാണ് ‘യേശു’വായത്. അതുപോലെ തന്നെ ഗ്രീക്കുഭാഷയുടെ സ്വാധീനത്തിൽ പെട്ട പാശ്ചാത്യ സുറിയാനിയിലും അഥവാ അന്ത്യോക്യൻ സുറിയാനിയിലും ‘ഈശോ’ ‘യേശു’വായി. യഹൂദർക്കുവേണ്ടി യഹൂദർ തന്നെ മിശിഹാക്കാലം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പഞ്ചഗ്രന്ഥി സുറിയാനിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഇപ്പോ
ഴത്തെപൗരസ്ത്യസുറിയാനിപ്ശീത്താഎന്നതർജ്ജമയിലുള്ളത്. അതിൽ യ്‌ഹോഷുഅ എന്ന് ഇന്ന് ഹീബ്രുവിൽ ഉച്ച
രിക്കുന്നനാമേധയംഈശോഎന്നാണ്രേഖപ്പെടുത്തിയിരിക്കുന്നത് (സംഖ്യ 14:30). ആദ്യകാലത്തെ ഉച്ചാരണം ‘ഈശോ’ എന്നായിരുന്നുവെന്നാണ് ഇത് കാണിക്കു
ന്നത്. ഇപ്പോൾ ഹീബ്രു ബൈബിളിൽ കാണുന്ന ഉച്ചാരണങ്ങൾപലതുംമൊസ്സെറെത്തുമാർ(ങമീൈൃലലേ)െ എന്ന യഹൂദ പണ്ഡിതന്മാർ മിശിഹാക്കാലം അഞ്ഞൂറിനും തൊള്ളായിരത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ചിട്ടപ്പെടുത്തിയതാണ്. ദൈവം എന്നതിന് ഹീബ്രു ബൈബിളിൽ ഇന്നുപയോഗിച്ചി
രിക്കുന്ന ‘എലൊഹിം’ എന്ന പദത്തിന്റെ സ്ഥാനത്ത് പുരാതന ഹീബ്രുവിലുള്ള ശ്രമായ (മൊമൃശമേി) പഞ്ചഗ്രന്ഥിയിൽ ‘ഇലുവെം’ എന്ന പദമാണ് കാണുന്നത് എന്നു മനസ്സിലാകുമ്പോഴാണ് മൊസ്സെറെത്തുമാർ
നൽകിയിരിക്കുന്ന പല ഉച്ചാരണങ്ങളുടെയും പൂർവ്വ രൂപം എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കേണ്ടിവരുന്നത്. ഈശോ എന്നാമത്തിന്റെ ഹീബ്രു രൂപമായിട്ടാണ് ‘യ്‌ഹോഷുഅഎ’ പദം ഹീബ്രു ബൈബിളിൽ
കാണുന്നത്. എന്നാൽ പുരാതനകാലത്ത് അത്
ഈശോ എന്നെഴുതുകയും ഉച്ഛരിക്കുകയും ചെയ്തിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. മെശിയാനികരെ (ക്രിസ്ത്യാനികളെ) ഇഷ്ടപ്പെടാതിരുന്ന മൊസ്സെറെത്തുമാർ ഇത് ബോധപൂർവ്വം യ്‌ഹോഷുഅ എന്നുമാറ്റിയത് ‘ഈശോ’ എന്ന തിരുനാമം
മെശിയാനിക ദിവ്യരക്ഷകന്റെ നാമധേയമായി സുറിയാനി സഭകളിൽ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് എന്ന അനുമാനത്തിലെത്താൻ കഴിയും. ഇന്നു ഹീബ്രുഭാഷയിൽ ‘ഊ’ എന്ന സ്വരംകൊടുത്തുച്ചരിയ്ക്കുന്ന ചില നാമങ്ങളിൽ ‘ഓ’ എന്ന സ്വരമാണ് പുരാതനകാലത്തുണ്ടായിരുന്നതെന്ന് ഭാഷാപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹീബ്രു
ബൈബിളിൽ ഇപ്പോൾ കാണുന്ന ‘നൂൻ’
പണ്ട് ‘നോൻ’ ആയിരുന്നുവെന്ന് സുറിയാനി പ്ശീത്തായിൽ നിന്നും മനസ്സിലാക്കാം (സംഖ്യ 14:30). ഈശോയുടെ അരുമശിഷ്യനിൽനിന്നു തന്നെ നാം ചൊല്ലിപ്പഠിച്ച
‘ഈശോ’ എന്ന ഉച്ചാരണശൈലി, വഴിതെറ്റി
വന്നആധുനികതയുടെയുംമറ്റുംപേരിൽഉപേക്ഷിയ്ക്കുന്നതു ശരിയാവുകയില്ലല്ലോ.(പാത്തിക്കുളങ്ങര വർഗ്ഗീസച്ചന്റെ ലേഖനത്തിൽ നിന്നും എടുത്തത്)
മുൻ ലക്കങ്ങളിൽ പ്രതിപാദിച്ചിരുന്ന മനോവ തുടങ്ങിയ തീവ്ര ഗ്രൂപ്പുകൾ യഹൂദ ആചാരങ്ങൾ ആണ് യഥാർത്ഥത്തിൽ ക്രൈസ്തവം എന്ന തെറ്റിദ്ധാരണ വിശ്വാ
സികളിൽ പരത്താൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ഉയർത്തി കാണിക്കുന്ന ഹീബ്രു ബൈബിൾപോലും ഇന്നത്തെ അവസ്ഥയിൽ രൂപപ്പെട്ടത് ഈശോയ്ക്ക് ശേഷം പത്തു നൂറ്റാണ്ടുകൾ ആയപ്പോഴാണ്. അതിനാൽ അതിലെ ഉച്ചാരണമായ യഹോഷ്അഹ എന്ന പദം ഈശോ എന്ന പദത്തിന്റെ മൂലരൂപമായി കണക്കാക്കാൻ പറ്റില്ല.