വിശുദ്ധ ബ്രിജീത്ത (450-523)

0
703

തിരുനാൾ: ഫെബ്രുവരി – 1  ഇന്നും വിശ്വാസം സജീവമായി സംരക്ഷിക്കപ്പെടുന്ന ഒരു കത്തോലിക്കാ രാജ്യമാണ് അയർലണ്ട്. അഞ്ചാം നൂറ്റാണ്ടിൽ അയർലണ്ടിന്റെ മാനസാന്തരം സാധിച്ചത്
വിശുദ്ധ പാട്രിക്കാണ് (ട.േ ജമൃേശരസ). വിശുദ്ധ
പാട്രിക് ആർമാഗിലെ ആദ്യത്തെ ബിഷപ്പും
അയർലണ്ടിന്റെ അപ്പസ്‌തോലനും ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പുത്രിയായിരുന്നു വിശുദ്ധ ബ്രിജീത്ത (ടമശി േആൃശഴശ)േ. വിശുദ്ധ പാട്രിക്കും വിശുദ്ധ ബ്രിജീത്തായും അയർലണ്ടിന്റെ സ്വർഗ്ഗീയ വിശുദ്ധരാണ്.
ജനനവും, ബാല്യവും
വിശുദ്ധ ബ്രിജീത്താ 450-ൽ അൾസ്റ്ററിൽ (ഡഹേെലൃ) ജനിച്ചു. അവളുടെ ശൈശവത്തിൽ അവളുടെ ഭക്തനായ പിതാവിന് അവളുടെ ഭാവി വിശുദ്ധിയെ സൂചിപ്പിക്കുന്ന ഒരു ദർശനമുണ്ടായി. നന്നേ ചെറുപ്പത്തിൽ തന്നെ അവൾ, സ്വയം ദൈവത്തിനു പരിപൂർണ്ണസമർപ്പണം നടത്തി. തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന സമസ്തവും അവൾ ദരിദ്രർക്കായി മാറ്റി വച്ചു. അങ്ങനെ ദൈവം മാത്രമായി അവളുടെ സമ്പത്ത്.
അതീവ സുന്ദരിയായിരുന്ന വിശുദ്ധ ബ്രിജീത്തായുടെ മുഖം ദൈവമാതാവിന്റെ മുഖംപോലെയായിരുന്നുവെന്ന് അയർലണ്ടുകാർ വിശ്വസിക്കുന്നു. അവളുടെ സൗന്ദര്യം കണ്ട് അവളെ സ്വന്തമാക്കാൻ കാമുകർ ആഗ്രഹിച്ചു. തന്റെ കന്യാവ്രതത്തിനു ഭംഗം വരാതിരിക്കാൻ വേണ്ടി തന്നെ വിരൂപയാക്കണമെന്ന് അവൾ പ്രാർത്ഥിച്ചു. ദൈവം ആ പ്രാർത്ഥന ശ്രവിച്ചു. ഒരു കണ്ണിൽ നീരു
വന്ന് അവളുടെ മുഖം വിരൂപമായി. അതോടെ കാമുകരെല്ലാം അകന്നു പോയി. തന്റെ വ്രതം സമാധാനമായി പാലിക്കാൻ അവൾക്കു കഴിഞ്ഞു.
സഭാവസ്ത്ര സ്വീകരണം
20-ാമത്തെ വയസ്സിൽബ്രിജീത്താതന്റസമർപ്പണത്തെപ്പറ്റി വിശുദ്ധ മെല്ലിനോടു (ട.േ ങലഹ) സംസാരിച്ചു. ഇദ്ദേഹം വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായിരുന്നു. നിശ്ചിതദിവസം സ്ഥലത്തെ ബിഷപ്പ് വിശുദ്ധ പാട്രിക് തയ്യാറാക്കിയിരുന്ന ക്രമമനുസരിച്ച് വളരെയധികം പ്രാർ
ത്ഥനകൾ ചൊല്ലി ബ്രിജീത്തയ്ക്ക് മഞ്ഞു പോലെ ധവളമായ ഒരുടുപ്പും ശിരോവസ്ത്രവും നൽകി. ആ നിമിഷം തന്നെ അവളുടെ സൗന്ദര്യം മുഴുവനും തിരിയെവന്നു. ഈ അത്ഭുതം ദർശിച്ച അനേകം യുവതികൾ മാതാപിതാക്കളുടെ അനുമതിയോടെ ബ്രിജീത്തായുടെ ശിക്ഷണത്തിൽ ജീവിക്കാൻ തുടങ്ങി.
മഠസ്ഥാപനം
തനിക്കും തന്റെ കൂടെ വ്രതബദ്ധരായി ജീവിക്കാൻ തുടങ്ങിയ കന്യകകൾക്കും വേണ്ടി ഒരു താമസസ്ഥലം ഉണ്ടാക്കാൻ വിശുദ്ധ ശ്രമിച്ചു. അങ്ങനെ അയർലണ്ടിലെ ആദ്യത്തെ മഠം അവൾ സ്ഥാപിച്ചു. തുടർന്ന് കിൽദാരെയിൽ രണ്ടാമത്തെ മഠവും സ്ഥാപിതമായി.
വിശുദ്ധയുടെ സുകൃതപരിമളം പരന്നതോടെ തങ്ങളുടെ രൂപതകളിൽ മഠങ്ങൾ സ്ഥാപിക്കാൻ അയർലണ്ടിലെ മെത്രാന്മാർ അവളെ ക്ഷണിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങൾ ആ മഠാധിപ സന്ദർശിക്കുകയും അവസരങ്ങൾ അനുവദിച്ചതുപോലെ സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു. ഉദാരമതികളായ ഏതാനും ഉപകർത്താക്കൾ ദാനം ചെയ്ത ഭൂമിയിലെ ആദായം കൊണ്ടാണ് കിൽദാരെയിലെ മഠാംഗങ്ങൾ ജീവിച്ചുപോന്നത്.
ദരിദ്രരോടുള്ള സ്‌നേഹം
വിശുദ്ധ ബ്രിജീത്തായ്ക്ക് ദരിദ്രരോട് അതിരറ്റ സ്‌നേഹമാണുണ്ടായിരുന്നത്.കിൽദാരെയിലെമഠത്തിന്റെ ഭൂമിയിലെ ആദായത്തിന്റെ ഒരു നല്ല ഭാഗം പാവങ്ങൾക്കായി അവൾ നീക്കി വച്ചു. ചിലപ്പോൾ തിരുവസ്ത്രങ്ങൾ വിറ്റു പോലും അവൾ അവരെ സഹായിച്ചിരുന്നു. ഇതിന്റെ ഫലമായി കിദാരെയിലേയ്ക്ക് ജനങ്ങൾ ഒഴുകി. അങ്ങനെയാണ് ക്രമേണ അതൊരു നഗരമായി വളർന്നത്. അവളുടെ അഭ്യർത്ഥനപ്രകാരം കിൽദാരെ ഒരു രൂപതാ കേന്ദ്രമായിത്തീരുകയും കോൺലാത്ത് എന്ന പേരായ ഒരു വൈദികൻ അവിടുത്തെ ബിഷപ്പായി
നിയമിക്കപ്പെടുകയും ചെയ്തു.
വാർദ്ധക്യത്തിലെ രോഗപീഡകൾ
ബ്രിജീത്തായുടെ അമ്പതു കൊല്ലത്തെ സമർപ്പിത ജീവിതം മൂലം അയർലണ്ടുമുഴുവനുംഅനുഗൃഹീതമായി. സമാധാനത്തിന്റെ ഒരു നദി പോലെ ഒഴുകിയ അവളുടെ ജീവിതം അവസാനിക്കാറായി. വാർദ്ധക്യത്തിന്റെ രോഗപീഡകൾ കടന്നുവന്നതോടെ തന്റെ അന്ത്യം അടുത്തുവെന്ന് അവൾക്കു ബോധ്യമായി. ശാരീരിക വേദനകൾ ക്ഷമാപൂർവ്വം സഹിച്ച് അവൾ തന്റെ ദിവ്യ മണവാളന്റെ സമാഗമത്തെ കാത്തിരുന്നു.
മരണവും സംസ്‌കാരവും മറ്റും
523 ഫെബ്രുവരി 1-ാം തീയതി ഭക്തിപൂർവ്വം ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം അവൾ ശാന്തമായി തന്റെ പ്രിയന്റെ പക്കലേക്ക് യാത്രയായി. അവളുടെ മഠത്തിന്റെ അടുത്തുണ്ടായിരുന്ന പള്ളിയിൽ ആ
പൂജ്യശരീരം സംസ്‌കരിക്കപ്പെട്ടു. പിന്നീട് പള്ളിയുടെ പ്രധാന അൾത്താരയുടെ സമീപത്തേക്ക് ആതു മാറ്റി സ്ഥാപിക്കപ്പെട്ടു. ഒമ്പതാം നൂറ്റാണ്ടിൽ ഡാനിഷ് വംശജർ അയർലണ്ടിനെ ആക്രമിച്ചപ്പോൾ അവളുടെ പൂജ്യാവശിഷ്ടങ്ങൾ വിശുദ്ധ പാട്രിക്കിന്റെ കല്ലറയിലേക്കു മാറ്റപ്പെട്ടു. ഹെൻട്രി എട്ടാമൻ രാജാവ് അവരുടെ സ്മാരകങ്ങൾ നശിപ്പിച്ചു. ലിസ്ബണിലുള്ള ജസ്വീട്ടുകളുടെ ദൈവാലയത്തിൽ ഇന്ന് പുണ്യവതിയുടെ ശിരസ്സ് സൂക്ഷിക്കപ്പെടുന്നു.
ഉപസംഹാരം
വിശുദ്ധ ബ്രിജീത്തായുടെ ദൈവസ്‌നേഹവും ദരിദ്രസ്‌നേഹവുംഅഗാധമായഎളിമയുംജീവിതവിശുദ്ധിയും നമുക്ക് പ്രചോദനമാകണം. വിശുദ്ധ ജീവിതമാണ് സമാധാനത്തിലേക്കും നിത്യസൗഭാഗ്യത്തിലേക്കുമുള്ള പാതയെന്ന സത്യം നമുക്കു മറക്കാതിരിക്കാം.